വഴക്കുപക്ഷി

ജാലകം

Tuesday, 24 February 2015

ഓവുചാലിലെ വിശുദ്ധ.



 


1991-ൽ ഞാൻ കൽകട്ടയിൽ ഇൻഡ്യൻ റെയിൽവേയുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന സമയം. വടക്കൻ കൊൽകത്തയിലെ ടിറ്റാഗഡ്  (മനില കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം ഇതാണ് പോലും.) എന്ന ഇടത്തെ ഒരു  സൈറ്റിൽ പതിവായി പോകണമായിരുന്നു. 

റയിൽവേസ്റ്റേഷനിൽ നിന്നും സൈറ്റിൽ പോകുന്ന വഴിയിൽ ആയിരുന്നു “ഗാന്ധി പ്രേം നിവാസ് ലെപ്രസി സെന്റർ” എന്ന 1958-ൽ മദര്‍ തെരേസ സ്ഥാപിച്ച കുഷ്ഠരോഗികൾക്കുള്ള പുനരധിവാസകേന്ദ്രംവളരെ ഏറേ എളിയ രീതിയിലാണ് മിഷിനറി  ഓഫ് ചാരിറ്റിയിലെ സന്നദ്ധസേവികമാർ അവിടെ കഴിഞ്ഞിരുന്നത്.  മൂന്നു കോട്ടൻ സാരി രണ്ടോമൂന്നോ മുഴുക്കൈയ്യൻബ്ലൗസ്സുകൾ ഒരു കുരിശ്ശുമാല, ഒരു ജോഡി ചെരുപ്പ് അങ്ങിനെ വിലകുറഞ്ഞ വളരെ കുറച്ചു സാധനങ്ങൾ മാത്രം; ആർക്കായാലും ബഹുമാനവും മതിപ്പും തോന്നും, തീർച്ച.

നൂറുകണക്കിനു കുഷ്ഠരോഗികൾക്ക് താമസിക്കാൻ കെട്ടിടങ്ങൾ, ആശുപത്രി, കൃത്രിമകൈകാലുകൾ വച്ചുപിടിപ്പിക്കുന്ന കേന്ദ്രം, കൃഷി സ്ഥലം, കോഴി,പന്നിവളർത്തു കേന്ദ്രം ഇവയൊക്കെ ചേർന്ന് ഏകദേശം ഒന്നൊന്നര കിലോമീറ്റർ നീളത്തിൽ നീണ്ടുനിവർന്നുകിടക്കുന്നു.

ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുന്നു; പിരിഞ്ഞുകിട്ടുന്ന വിദേശപണത്തിന്റെ ഒരു കണക്കും സർക്കാരിനു സമർപ്പിക്കുന്നില്ല; ഇന്ദിരാഗാന്ധിയുടെ അടുപ്പക്കാരി ആയിരുന്നതിനാലാണ് ഒരു കേന്ദ്രസർക്കാരും നടപടിയൊന്നും എടുക്കാത്തത്.…. ആരോപണങ്ങൾ അന്നേ ഉണ്ടായിരുന്നു.

അഗതികളുടെ  കണ്ണീരൊപ്പുന്നത് ബംഗാൾ സർക്കാരിന്റെ ജോലി അല്ലേഅല്ല എന്നുവരെ തോന്നിപ്പോകും. ഏതായാലും ജ്യോതിബസു സർക്കാരും എല്ലാ സഹായസഹകരണങ്ങളും മദറിനന്ന്  നൽകുന്നുമുണ്ടായിരുന്നു. അക്കാലത്ത് സിപ്പിയെമ്മിന്റെ റാലി നടക്കുമ്പോൾ, പോലീസ് ഐജിയുടെ വാഹനം വരെ റാലി കഴിയുന്നവരെ കാത്തിരിക്കുമ്പോൾ മിഷിനറി ഓഫ് ചാരിറ്റിയുടെ ആംബുലൻസിൽ മദർ വരുമ്പോൾ ബന്ദ്ദിന റാലി വരെ മുറിച്ച് വഴി കൊടുക്കുമായിരുന്നു!.

മദര്‍ തെരേസയുടെ സേവനങ്ങള്‍ ഏതെങ്കിലും ലക്ഷ്യത്തോടെയുള്ളതാണെങ്കില്‍ തങ്ങളുടെ സേവനങ്ങള്‍ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ആണെന്നുമാണ് മോഹന്‍ ഭാഗവത് ഭരത്പുരില്‍ അപ്ന ഘര്‍ എന്ന സന്നദ്ധ സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കവേ ഈ അടുത്ത ദിവസം പറഞ്ഞത്. അങ്ങാടിയിൽ(ദില്ലിയിൽ) തോറ്റതിനു് 'അമ്മ'യോട് എന്നു കരുതിയാൽ മതി.

ഇതിനു മുമ്പും മറ്റുപലരും ഇതുമാതിരിയോ ഇതിലും കൂടുതലോ പറഞ്ഞിട്ടുണ്ട്, പക്ഷേ അന്നൊന്നും ഇത്ര വിവാദമായില്ലാ എന്നുമാത്രം.

വിവാദങ്ങൾ ഒരു വ്യവസായമായത് ഈ അടുത്തകാലത്ത് മാത്രമാണല്ലോ ചാനൽചർച്ച, റ്റ്വിറ്റർ, ഫേസ്ബുക് അന്നില്ലാതിരുന്നത് മദറിന്റെ ഭാഗ്യം എന്നേ കരുതാൻ പറ്റൂ.


 1995  ൽ   പ്രസിദ്ധീകരിച്ച ‘The Missionaryposition.Mother Teresa in theory and practice ’ എന്ന പുസ്തകത്തിൽ ‘Christofer Hitchens’ എന്ന (അന്തരിച്ച) ബ്രിട്ടീഷ്-അമേരിക്കൻ പത്രപ്രവർത്തകൻ  മദർ തെരേസ്സയെക്കുറിച്ച് കാര്യകാരണസഹിതം വിശദമായി വിമർശ്ശിച്ചിട്ടുണ്ട് , അന്നൊന്നും ലോകത്താരും ഒരു കോലാഹലവും ഉണ്ടാക്കിയില്ല.

മദർ ഒരു ഇന്റർവ്യൂയിൽ പറഞ്ഞു “ഏഴകൾ തങ്ങളുടെ കഷ്ട്ടപ്പാടുകൾ ഒരുവിധിയാണെന്നുകരുതി യേശുവിന്റെ പീഠാനുഭവവുമായി പങ്കുവയ്ക്കുന്നതാണ് ഭംഗി. ഏഴകളുടെ സഹനം ലോകത്തെ വളരെ അധികം സഹായിക്കുന്നുണ്ട് എന്നു ഞാൻ കരുതുന്നു  ”


ദരിദ്രരെ സഹായിക്കാനല്ല മറിച്ചവരുടെ ദാരിദ്ര്യം മാർക്കറ്റ് ചെയ്യൽ ആയിരുന്നു അവരുടെ ലക്ഷ്യം എന്ന് പണ്ട് മുതലേ ആരൊപണം ഉണ്ടായിരുന്നു.മതം മാറ്റൽ ആരൊപണവും ഉണ്ടായിരുന്നുവെന്ന് പ്രത്യേകം പറയണ്ടകാര്യമില്ലല്ലോ?

ചെയ്ത പ്രവൃത്തികൾ പെരുപ്പിച്ചുകാണിച്ച് വലിയ തുകകൾ സംഭാവനയായി യൂറോപ്പിൽനിന്നും അമേരിക്കയിൽ നിന്നും സ്വീകരിച്ചു. 
തട്ടിപ്പുകാരിൽ നിന്നും വരെ വലിയ തുകകൾ സംഭാവനയായി സ്വീകരിച്ചു (തൊഴിലാളികളുടെ പിഎഫ് തുക തട്ടിയ മുൻ ബ്രിട്ടീഷ്  എംപി  ഇവാൻ റൊബർട്ട് മാക്സ് വെൽ , അമേരിക്കയിലെ ബാങ്ക്തട്ടിപ്പുവീരൻ ചാൾസ് കീറ്റിംഗ് തുടങ്ങിയവർ.തട്ടിപ്പു നടത്തിക്കിട്ടിയ തുകയാണന്നറിഞ്ഞതിനു ശേഷവും പണം തിരികേ നൽകാൻ മദർ കൂട്ടാക്കിയില്ലത്രേ? ). സംഭാവനകിട്ടിയ പണത്തിൽ വലിയഭാഗം വത്തിക്കാനിലേക്ക് അയച്ചു എന്നും ചിലർ പറയുന്നു.
പണമില്ലാത്തതിനാലാണോ എന്നറിയില്ല പുനരധിവാസകേന്ദ്രങ്ങൾ വളരെ വൃത്തിഹീനവും, അന്തേവാസികൾക്ക് കൊടിത്തിരുന്ന വൈദ്യശുശ്രൂഷ വളരെ പരിതാപകരവും ആയിരുന്നു. മരണാസന്നർക്കു വേദന സംഹാരികൾവരെ വാങ്ങിച്ചു വയ്ക്കാറില്ല പോലും. "യേശുവിന്റെ പീഠാനുഭവവുമായി പങ്കുവയ്ക്കുന്നതാണ് ഭംഗി" എന്ന പ്രസ്താവന ഇവിടെ പലരും കൂട്ടി വായിക്കുന്നു(

ബ്രിട്ടീഷ് പൗരത്വമുള്ള ഡോഃഅരൂപ് ചാറ്റർജി പറഞ്ഞത് മദർ കൽകട്ടക്കാരെ നാറ്റിക്കുന്നു എന്നു തന്നെയാണ്. കയ്യിൽ എത്ര പണമുണ്ടായിട്ടും നിസ്സാരമായ വൈദ്യശുശ്രൂഷയേ മിഷിനറീസ് ഓഫ് ചാരിറ്റി നൽകിയിരുന്നതത്രേ. ആരൊപണശരങ്ങൾ പുസ്തകരൂപത്തിലും  പിന്നീട് ബ്രിട്ടീഷ് ടെലിവിഷനിൽ ഡോക്യുമെന്‍ററിയായും ഇറങ്ങി.പിന്നീടാണ് ക്രിസ്റ്റൊഫർ ഹിച്ചൺസിന്റെ പുസ്തകം ഇറങ്ങുന്നത്. ഇൻഡ്യയിൽ പല പത്രങ്ങളിലും വാരികകളിലും പുതിയആരോപണങ്ങൾ വന്നിരുന്നു.
Mother Teresa did not serve the poor in Calcutta, she served the rich in the West ഇത് പറഞ്ഞത് മറ്റാരും അല്ല, നമ്മുടെ സനൽ ഇടമറുക് തന്നെ.


ആര് എന്തു പറഞ്ഞാലും പ്രശ്നമില്ല, പുഞ്ചിരിയോടെ നിങ്ങളുടെ ജോലി ചെയ്യൂ( "No matter who says what, you should accept it with asmile and do your own work".) എന്നാണ് മദർ ആരൊപണങ്ങളോട്  അന്ന് പ്രതികരിച്ചത്.

സൈബർ ലോകത്തിലും മറ്റും അമിതപ്രതികരണം നടത്തുന്നവർ  മദർ തെരേസയുടെ (ഓവുചാലിലെ വിശുദ്ധ എന്നാണു റ്റൈം വാരികയടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്!!) വില കൂടുതൽ  ഇടിച്ചുതാഴ്ത്താനേ വഴിയൊരുക്കുന്നത്.




paravuranil 25II2015 

3 comments:

  1. മത തീവ്രവാദത്തിനെതിരെ ജീവിതം കൊണ്ട് പൊരുതിയ ബംഗ്ലാദേശ് ബ്ലോഗറും എഴുത്തുകാരനുമായിരുന്നു അവിജിത് റോയ്.മുക്തോ മന' (തുറന്ന മനസ്) എന്ന പ്രശസ്ത ബ്ലോഗിന്റെ സ്ഥാപകനാണ് റോയ്. സനൽ ഇടമറുക് തന്റെ ലേഖനം പ്രസിദ്ധീകരിച്ചതും ഈ ബ്ലോഗിൽ ആയിരുന്നു http://www.mukto-mona.com/Articles/mother_teresa/sanal_ed.htm

    ReplyDelete
  2. ചിന്തിക്കേണ്ട വിഷയം തന്നെ... !

    ReplyDelete
  3. നേരു കണ്ടിട്ടും നേരറിയാത്ത മത കോമരങ്ങള്‍....വാളെടുക്കും..... സ്പര്‍ദ്ദക്കപ്പുറത്ത് സഹിഷ്ണുതയുടെ ....വാതിലുകൾ മനസ്സില്‍ കൊട്ടിയടച്ചവരോടെന്തു പറയാൻ....

    ReplyDelete